Sunday, March 31, 2013

ഒരു പുഴ ജനിച്ചത്‌
എങ്ങനെയെന്നറിയാമോ

ഒരുനാൾ
കാറ്റ് ചോദിച്ചു
മലയോട്
നിനക്കെന്താ ണിത്ര
ഗർവ് ?
ചോദ്യം കേള്ക്കാത്തപോലെ
മൌനം ഭാവിച്ചു
മല അന്നൊന്നും
മിണ്ടിയില്ല
ഊരും പേരുമില്ലാത്ത
കാറ്റിനോട ല്ലെങ്കിലും
എന്ത് പറയാൻ ?
വരാതിരിക്കാനും
പിണങ്ങാനും
കാറ്റിനാവില്ലല്ലോ
വേനലിൽ കുളിരായും
പേമാരിക്കൊപ്പം
കൊടുങ്കാറ്റായും
തഴുകിയും
തലോടിയും
കാറ്റ് വന്നുപോയി
കൊണ്ടേയിരുന്നു
ഒരുനാളിൽ
മൌനം ഭഞ്ജിച്ചു
മല ചോദിച്ചു
നിനക്കിതു വഴി
വരാതിരുന്നൂടെ ?
നിസന്ഗതയോടെ
കാറ്റ് പറഞ്ഞു
ഞാൻ ആരാണെന്നും
എന്നിലും പ്രാണൻ
ഉണ്ടെന്നും
ഞാനറിയുന്നത്
നിന്നെയൊന്നു
പുണരുമ്പോള ല്ലേ ?
ഉത്തരം കേട്ട്
പതറി പോയ
മലയുടെ ഹൃദയത്തിൽ
പ്രണയത്തിൻ
ഉരുള് പൊട്ടി
പിളര്ന്നുപോയി
ജനിച്ചതാ ണത്രെ
ഒഴുക്ക്
നിലക്കാത്തോരീ പുഴ ....
.

Tuesday, March 26, 2013

എല്ലാം ഞാന് അറിയുന്നു.








എല്ലാം ഞാന് അറിയുന്നു..

ഈ ഉച്ചയിലെ നിശബ്ദതയിൽ
എന്റെ ആത്മാവില് സ്പര്ശിച്ച
നിന്റെ തേങ്ങൽ
എന്നോട് ചേരുകയും
 വിട്ടു പോകാതെയും നീ...
നീ എന്ന് ചൊല്ലുമ്പോള് അതില്
 ഞാന് കൂടി ഉണ്ടെന്ന അറിവ്...
ഇത് ഏതു കാലത്തെ
 മൌനം മുറിക്കല്,
നമുക്ക് അപരിചിതമായ
 പാതയിലൂടെ സഞ്ചരിച്ചു
 നമ്മില് എത്തിയ
നിയോഗം
ഞാന് അറിയുന്നു,
ഈ നിമിഷം,
ഈ  വിരല് ചലിക്കുമ്പോള്
നിന്റെ ഹൃദയം പിടക്കുന്നത്...
എന്നില് എത്താനുള്ളപരവേശം....
പ്രണയമേ,
ഓരോ വാക്കും നിന്റെ ഹൃദയത്തില്
 കൊള്ളുമ്പോള്
ഞാനും വിവശതയിൽ .....

Monday, March 25, 2013








ഒച്ചുകളുടെ തീര്‍ഥാടനം



സാവധാനമാണ്
ഒച്ചുകളുടെ
ദൈവം
വേഗത
ചെകുത്താനും

ഒച്ചുകളുടെ
ഓരോ
യാത്രയും
ദൈവത്തെ
തേടിയുള്ള
തീര്‍ഥാടനമാണ്

ഒരിയ്ക്കലും
ലക്ഷ്യത്തിലെത്താത്ത
മെല്ലെ മെല്ലെയുള്ള
യാത്ര



Saturday, March 23, 2013

ഏഴു മുറിവുകൾ


വെള്ളി യാഴ്ച

അരൂപികളായ
പ്രേതങ്ങൾ
സംശയത്തിന്റെ
വിത്ത് വിതക്കുന്ന
ദിനം ..
..
ശെനിയാഴ്ച..

ഈര്ച്ച വാളു
തോല്ക്കും
വാക്കുകളാൽ
ഹൃദയം ഉഴുതു
ഒരു വിത്തെങ്കിലും
മുള പൊട്ടാൻ
കണ്ണീര മഴയെ
കാത്തിരിക്കുന്ന ദിനം

ഞായറാഴ്ച
പ്രണയത്തിന്റെ
അമ്പിളി കല
മറവിയുടെ
കാർമേഘത്തിൽ
ഒളിപ്പിക്കാൻ
കഴിയാതെ
തോല്ക്കും ദിനം

തിങ്കളാഴ്ച

ചത്തു മലച്ച
കിനാവുകളെ
ഉദക ക്രിയ ചെയ്യാൻ
കാത്തു നില്ക്കാതെ
ഒരു കുഴിയിൽ
അടക്കം ചെയ്യും
ദിനം ...

ചൊവ്വാഴ്ച ...
വാചാല മൌനങ്ങൾ
കൂട്ടി മുട്ടിയാലും
കണ്ടില്ലെന്നു നടിച്ചു
തമസ്സിലേക്ക്
ഉറ്റു നോക്കി
സ്വയം പഴിക്കുവാനൊരു
ദിനം ....

ബുധനാഴ്ച
മറവിയുടെ
കാർമേഘത്തെ
സുന്ദര നിമിഷങ്ങളുടെ
ഓർമകളിൽ
അലിയിച്ചു
പരസ്പരം
തോരാത്ത കണ്ണീര
മഴ പൊഴിക്കും ദിനം

വ്യഴാഴ്ച
എണ്ണമറ്റ
അളവില്ലാത്ത
മതിവരാത്ത
ചുംബനങ്ങൾ
സ്വരുകൂട്ടാൻ
അത്യഗ്രഹിയാവുന്ന
മനസ്സിനു പുനർജ്ജന്മം
കിട്ടുന്ന ദിനം .........

Friday, March 22, 2013

ചേല


മഞ്ഞ ചരടില്‍
ചുറ്റി വരിഞ്ഞു
കെട്ടിയ
പെണ്‍ ജീവിതം.
ആറ് മീറ്ററില്‍
പൂത്തുലഞ്ഞു
സുഗന്ധം വിതറി
മോഹിപ്പിക്കും
പെണ്ണു ടലിന്റെ
നാണം
ചേല തുമ്പില്‍
ലയിചു ചേരും

ആറു മീറ്റര്‍
നീളത്തെ
താളത്തില്‍
ചുറ്റി യെടുക്കുമ്പോള്‍
പെണ്‍ജീവിതം
ഒരു ചുറ്റിവരിയല്‍
ആണെന്ന്
ചിലര്‍
പരിതപിക്കും
ഒടുവില്‍
ആറു മീറ്ററിലാണ്
മുക്തിയുടെ അറ്റമെന്നു
കണ്ടെത്തിയത്
മോക്ഷം കിട്ടാതെ
പോയ
ചില ആത്മാവുകള്‍
മാത്രം .....

നിര്‍വചനം

ഇഷ്ക്ക്
മുഹബത്ത്
ഹുബ്ബ്
എത്ര തിരഞ്ഞാലും
നിര്‍വചനം
ഒന്ന് ..
അര്‍ത്ഥ തലങ്ങളില്‍
പ്രണയമൊരു
കലാപമായിരുന്നെന്നു
തിരുത്തവെ
മഷി തീര്‍ന്നുപോയൊരീ
കറുത്ത പേനയെവിടെ
കളയും ഞാന്‍ ?
ഹൃദയ രക്തം
നിറച്ചതില്‍
വീണ്ടുമക്ഷരങ്ങള്‍
പിറക്കുമെന്നു
കൊതിച്ചു
ഓര്‍മകളുടെ
ചെപ്പിലതു
സൂക്ഷിച്ചു വെച്ചാലോ ?

 Photo: ഇഷ്ക്ക്
മുഹബത്ത്
ഹുബ്ബ്
എത്ര തിരഞ്ഞാലും 
നിര്‍വചനം 
ഒന്ന് ..
അര്‍ത്ഥ തലങ്ങളില്‍ 
പ്രണയമൊരു
കലാപമായിരുന്നെന്നു
തിരുത്തവെ 
മഷി തീര്‍ന്നുപോയൊരീ 
കറുത്ത പേനയെവിടെ
കളയും ഞാന്‍ ?
ഹൃദയ രക്തം 
നിറച്ചതില്‍
വീണ്ടുമക്ഷരങ്ങള്‍
പിറക്കുമെന്നു 
കൊതിച്ചു 
ഓര്‍മകളുടെ 
ചെപ്പിലതു
സൂക്ഷിച്ചു വെച്ചാലോ ?

Photo: ആരോ
നിവര്‍ത്തിവെച്ച
ജീവിതത്തെയാണ്
ഞാനിത്രയും കാലം
പഴി പറഞ്ഞത്!
=======






 ആരോ
നിവര്‍ത്തിവെച്ച
ജീവിതത്തെയാണ്
ഞാനിത്രയും കാലം
പഴി പറഞ്ഞത്!

Thursday, March 21, 2013

മരണാസന്നം

 Photo: മരണാസന്നം

 
മേഘത്തുണ്ടുപോലുള്ള
വെള്ളപുതച്ച്
മലര്‍ന്ന്
നീണ്ടു നിവര്‍ന്നു
കിടന്നപ്പോള്‍
കാഴച്ചക്കരേറെ.

മറന്നു പോകുന്ന
കുറെ വേദനകള്‍
എനിക്കു ചുറ്റും.

ജീവന്റെ
അളവെടുപ്പില്‍
അനീതിയുടെ
കണക്കുകള്‍ക്ക്
മുന്‍തൂക്കം

കാലം തെറ്റി
പെയ്ത
പ്രണയ മഴയാല്‍
ചോര്‍ന്നൊലിച്ചു
പോയതാണീ ജീവിതം

സ്നേഹതത്തിന്റെ
തുലാസ്
തുരുമ്പ് പിടിച്ചതിനാല്‍
എവിടേയും
ചേരാതെ
ദ്രവിച്ചു.

ഓര്‍മ്മയുടെ
നേര്‍ത്ത
വരമ്പില്‍ പോലും
നൂല്‍കമ്പികള്‍
ചുറ്റിപ്പിണഞ്ഞു കിടന്നു.

എന്നിട്ടും
ഈ
മലര്‍ന്ന് കിടത്തം
പലരെയും
ഈറന്നണിയിക്കുന്നു
കേള്‍ക്കാത്ത
ശബ്ദത്തില്‍
അറിയാത്ത
ഭാഷയില്‍
അവര്‍
പറയുന്നു
'പാവമായിരുന്നു'
 
സത്യം
എന്നിട്ടും
എന്നെ
കൂടുതല്‍
അകറ്റികൊണ്ടിരുന്നു


ആത്മാക്കളുടെ
രാത്രി സഞ്ചാരങ്ങളില്‍
എനിക്കൊരിടം
ഇനി ഞാന്‍
കണ്ടെത്തണം
====================

മരണാസന്നം


മേഘത്തുണ്ടുപോലുള്ള
വെള്ളപുതച്ച്
മലര്‍ന്ന്
നീണ്ടു നിവര്‍ന്നു
കിടന്നപ്പോള്‍
കാഴച്ചക്കരേറെ.

മറന്നു പോകുന്ന
കുറെ വേദനകള്‍
എനിക്കു ചുറ്റും.

ജീവന്റെ
അളവെടുപ്പില്‍
അനീതിയുടെ
കണക്കുകള്‍ക്ക്
മുന്‍തൂക്കം

കാലം തെറ്റി
പെയ്ത
പ്രണയ മഴയാല്‍
ചോര്‍ന്നൊലിച്ചു
പോയതാണീ ജീവിതം

സ്നേഹതത്തിന്റെ
തുലാസ്
തുരുമ്പ് പിടിച്ചതിനാല്‍
എവിടേയും
ചേരാതെ
ദ്രവിച്ചു.

ഓര്‍മ്മയുടെ
നേര്‍ത്ത
വരമ്പില്‍ പോലും
നൂല്‍കമ്പികള്‍
ചുറ്റിപ്പിണഞ്ഞു കിടന്നു.

എന്നിട്ടും

മലര്‍ന്ന് കിടത്തം
പലരെയും
ഈറന്നണിയിക്കുന്നു
കേള്‍ക്കാത്ത
ശബ്ദത്തില്‍
അറിയാത്ത
ഭാഷയില്‍
അവര്‍
പറയുന്നു
'പാവമായിരുന്നു'

സത്യം
എന്നിട്ടും
എന്നെ
കൂടുതല്‍
അകറ്റികൊണ്ടിരുന്നു


ആത്മാക്കളുടെ
രാത്രി സഞ്ചാരങ്ങളില്‍
എനിക്കൊരിടം
ഇനി ഞാന്‍
കണ്ടെത്തണം
====================

പ്രണയമേ ......

പ്രണയമേ .......

ആഴമറിയാത്ത
അടിയൊഴുക്കില്‍
പ്രതീക്ഷയുടെ
ചൂണ്ട കൊരുത്ത്
ഓര്‍ത്ത് മടുത്ത
ജീവിതകയ്പില്‍
മുഖം തിരിച്ച്
മറവിയുടെ
ശിരോവസ്ത്ര മണിഞ്ഞ്‌
കണ്ണീര്‍ മഴ
നനഞ്ഞ വഴിയിലൂടെ
മുന്നോട്ടു ഗമിക്കുമ്പോള്‍
വഴികാണിക്കാമെന്നു
വാക്ക് പറഞ്ഞ
സ്വപ്നങ്ങളുടെ
മിന്നാമിനുങ്ങുകള്‍
വെളിച്ചം ഒഴിയുന്നു
നീയെഴുതുന്ന
അക്ഷര തുടിപ്പുകളെ
ധ്യാനിച്ച്‌
പോവും മുന്‍പേ
പറഞ്ഞ വാക്കുകളുടെ
കുളിര്‍മ്മയില്‍
മനം നിറച്ച്
കുഞ്ഞു കിനാക്കളുടെ
കാവലാളായി
കൂടെയുണ്ടാവുമെന്ന
തോന്നലില്‍
സ്നേഹത്തിന്റെ
ഒറ്റ കുട ചൂടി
പ്രണയ മഴ നനയാന്‍
എത്ര ഇലപൊഴിയും
കാലങ്ങളെ
പിന്നിലാക്കി
കണ്പാര്തിരിക്കാന്‍

 ഞാനുണ്ടിവിടെ..........
Photo: പ്രണയമേ .......

ആഴമറിയാത്ത
അടിയൊഴുക്കില്‍
പ്രതീക്ഷയുടെ
ചൂണ്ട കൊരുത്ത്
ഓര്‍ത്ത് മടുത്ത
ജീവിതകയ്പില്‍
മുഖം തിരിച്ച്
മറവിയുടെ
ശിരോവസ്ത്ര മണിഞ്ഞ്‌
കണ്ണീര്‍ മഴ
നനഞ്ഞ വഴിയിലൂടെ
മുന്നോട്ടു ഗമിക്കുമ്പോള്‍
വഴികാണിക്കാമെന്നു
വാക്ക് പറഞ്ഞ
സ്വപ്നങ്ങളുടെ
മിന്നാമിനുങ്ങുകള്‍
വെളിച്ചം ഒഴിയുന്നു
നീയെഴുതുന്ന
അക്ഷര തുടിപ്പുകളെ
ധ്യാനിച്ച്‌
പോവും മുന്‍പേ
പറഞ്ഞ വാക്കുകളുടെ
കുളിര്‍മ്മയില്‍
മനം നിറച്ച്
കുഞ്ഞു കിനാക്കളുടെ
കാവലാളായി
കൂടെയുണ്ടാവുമെന്ന
തോന്നലില്‍
സ്നേഹത്തിന്റെ
ഒറ്റ കുട ചൂടി
പ്രണയ മഴ നനയാന്‍
എത്ര ഇലപൊഴിയും
കാലങ്ങളെ
പിന്നിലാക്കി
കണ്പാര്തിരിക്കാന്‍
ഞാനുണ്ടിവിടെ ..
കുറ്റിയും
കൊളുത്തും തുറന്നു
എന്‍റെ എല്ലാ
സ്വപ്നങ്ങളിലും
നീ
കടന്നു
വരുന്നല്ലോ,



 Photo: കുറ്റിയും
കൊളുത്തും തുറന്നു
എന്‍റെ എല്ലാ
സ്വപ്നങ്ങളിലും
നീ
കടന്നു
വരുന്നല്ലോ,
എരിയുന്ന
പ്രണയ
കനലാല്‍
ആറാത്തൊരടുപ്പില്‍
വേവാത്തൊരു
ഹൃദ യം
ഉള്ളതിനാലാണ്
ഞാനറിയാതെ
നീ
ചട്ടിയും
കലവുമായി
തീപ്പൂട്ടാന്‍
എന്റെ
അടുക്കളയിലേക്ക്

വരുന്നത് ...
..Photo: എരിയുന്ന
പ്രണയ
കനലാല്‍ 
ആറാത്തൊരടുപ്പില്‍ 
വേവാത്തൊരു
ഹൃദ യം
ഉള്ളതിനാലാണ് 
നീ 
ചട്ടിയും 
കലവുമായി
തീപ്പൂട്ടാന്‍ 
എന്റെ 
അടുക്കളയിലേക്ക് 
വരുന്നത് .....












 
 Photo: വെറുക്കാനും
മറക്കാനും
കഴിയാത്ത
നിസ്സഹായതയുടെ
ആഴം
അളന്നെടുക്കാന്‍
ആവാത്തിടത്തോളം
കാലം
ആരോ
കാത്തിരിക്കുന്നുണ്ടെന്ന
തോന്നലാണ്
ജീവിതം




വെറുക്കാനും
മറക്കാനും
കഴിയാത്ത
നിസ്സഹായതയുടെ
ആഴം
അളന്നെടുക്കാന്‍
ആവാത്തിടത്തോളം
കാലം
ആരോ
കാത്തിരിക്കുന്നുണ്ടെന്ന
തോന്നലാണ്
ജീവിതം

Sunday, March 17, 2013



                                    പ്രണയ ചിലങ്കകള്

എന്റെ പ്രണയ ചിലങ്കകള്
വൈകി വന്ന നീ
എന്നെയുണര്ത്തി
എന്നിലെ എന്നെ നടത്തുന്നത്...
ഇനി അരങ്ങില്ഞാന്തനിയെയല്ല,
നീ കൂടി...
എന്റെ നെഞ്ചിടിപ്പിന്റെ താളമായി
എന്റെ ജീവന്റെ തുടിപ്പായി നീ മാത്രം..
ഇനി ഞാന്എന്റെ ദിനരാത്രങ്ങളെ
നിന്നോട് ചേര്ത്തു വയ്ക്കുന്നു.
ഒരുമിച്ചു വായിക്കാന്
   ഒറ്റയാവാന്‍....